ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുരിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടായേക്കില്ല എന്ന സൂചനയെത്തുടർന്ന് കോൺഗ്രസിന്റെ പ്രത്യേക പ്രതിനിധികൾ ഇംഫാലിൽ എത്തി. വിജയിച്ച കോൺഗ്രസ് എംഎൽഎമാർ കൂറുമാറുന്നത് ഒഴിവാക്കുന്നതിനാണിത്.

എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മേഘാലയ പിസിസി പ്രസിഡന്റും എംപിയുമായ വിൻസന്റ് എച്ച്. പാലാ, ഛത്തീസ്ഗഡ് മന്ത്രി ടി.എസ്.സിങ്ദോ എന്നിവരാണ് മണിപ്പുരിൽ എത്തിയത്. കോൺഗ്രസ് നിരീക്ഷകൻ ജയ്റാം രമേശും ഇംഫാലിൽ തുടരുകയാണ്. അസമിൽനിന്നുള്ള എംപി ഗൗരവ് ഗൊഗോയിയും ഇംഫാലിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസിന്റെ പകുതിയോളം എംഎൽഎമാർ കൂറുമാറി ബിജെപിയിലോ ഇതര പാർട്ടികളിലോ എത്തിയിരുന്നു. ബിജെപി ആത്മവിശ്വാസത്തിലാണെങ്കിലും അണിയറയിൽ തന്ത്രങ്ങൾ ഒരുക്കുകയാണ്. നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്റെ കൺവീനർ കൂടിയായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

English Summary: Congress and BJP keen on Manipur election result 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com