ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി തലസ്ഥാന മേഖലയിലെ വിഎച്ച്പി – ബജ്‍റങ്ദൾ റാലികളിൽ അക്രമവും വിദ്വേഷപ്രസംഗവും നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുന്നതു ചൂണ്ടിക്കാട്ടി തലസ്ഥാനമേഖലയിലെ റാലികൾ തടയണമെന്ന ഹർജിയിലെ ആവശ്യം കോടതി അനുവദിച്ചില്ല. പകരം, കരുതൽനടപടിയെടുക്കാൻ ഡൽഹി, യുപി, ഹരിയാന സർക്കാരുകൾക്കു നിർദേശം നൽകി. 

റാലികൾ വിഡിയോയിൽ പകർത്തണം. ആവശ്യമെങ്കിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. വിദ്വേഷ പ്രസംഗമുണ്ടായാൽ സ്വമേധായ കേസെടുക്കാൻ നേരത്തേ തന്നെ കോടതി ഉത്തരവുള്ള കാര്യവും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.ഭട്ടി എന്നിവരുടെ ബെഞ്ച് പൊലീസിനെ ഓർമിപ്പിച്ചു.

ഹരിയാനയിലെ നൂഹിൽ തിങ്കളാഴ്ചയുണ്ടായ വർഗീയസംഘർഷത്തിനു പിന്നാലെ 23 റാലികൾ വിഎച്ച്പിയും ബജ്‍റങ്ദളും പ്രഖ്യാപിച്ചതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇതിനകം നടന്ന റാലികളിൽ വിദ്വേഷപരാമർശങ്ങൾ ഉണ്ടായെന്നും കോടതിയെ ധരിപ്പിച്ചു. സ്ഥിതി വഷളാക്കുന്നവിധം റാലികളും വിദ്വേഷ പ്രസംഗവും അനുവദിക്കരുതെന്നു സർക്കാരിനെ ഓർമിപ്പിച്ച കോടതി ഇക്കാര്യത്തിൽ തുടർനടപടിക്കു നി‍ർദേശിച്ചു.

English Summary: Rallies will not be stopped; Supreme Court orders precautionary measures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com