ADVERTISEMENT

ചെന്നൈ ∙നവജാത ശിശുവിനെ വിൽക്കാൻ മാതാപിതാക്കൾക്ക് 2 ലക്ഷം രൂപ വാഗ്ദാനം ചെയ്ത സർക്കാർ ഡോക്ടറും ഇടനിലക്കാരിയും അറസ്റ്റിലായി. നാമക്കൽ തിരുച്ചെങ്കോട് സ്വദേശിനി ഡോ.എ.അനുരാധ(49), ടി.ലോകാംബാൾ (38) എന്നിവരാണു പിടിയിലായത്.   പെൺകുട്ടിയെ വളർത്താൻ ബുദ്ധിമുട്ടിയിരിക്കുമെന്നും വിൽക്കാൻ തയാറായാൽ പണം നൽകാമെന്നുമായിരുന്നു വാഗ്ദാനം.

ഇതിനായി ഇടനിലക്കാരിയെ പരിചയപ്പെടുത്തിയതോടെയാണ് സൂര്യപാളയം സ്വദേശികളായ ദിനേശ് – നാഗജ്യോതി ദമ്പതികൾ വിവരം കലക്ടറെ അറിയിച്ചത്. കലക്ടറുടെ നിർദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണു ഡോക്ടർ കുടുങ്ങിയത്. ഡോക്ടറുടെ നേതൃത്വത്തിൽ മുൻപ് 7 കുട്ടികളെ വിറ്റതായും അവയവ മാഫിയാ സംഘവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. അനുരാധയെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്ത ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

English Summary:

Doctor arrested for prompted to sell new born baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com