ADVERTISEMENT

ഭോപാൽ ∙ ജവാഹർലാൽ നെഹ്റുവിനു പകരം ഡോ. ബി.ആർ.അംബേദ്കറുടെ ചിത്രം മധ്യപ്രദേശ് നിയമസഭയിൽ സ്ഥാപിച്ചതു വിവാദമായി. സഭയിൽ സ്പീക്കറുടെ കസേരയുടെ പിന്നിലെ ഭിത്തിയുടെ ഇരുവശങ്ങളിലുമായി മഹാത്മാ ഗാന്ധിയുടെയും നെഹ്റുവിന്റെയും ചിത്രമാണു പ്രദർശിപ്പിച്ചിരുന്നത്. മോഹൻ യാദവ് മന്ത്രിസഭയുടെ തിങ്കളാഴ്ച നടന്ന ആദ്യ സമ്മേളനത്തിലാണ് നെഹ്റുവിന്റെ ചിത്രം മാറ്റിയത്.

ഈ പ്രവൃത്തിവഴി രാഷ്ട്ര നിർമാതാവിനെ അപമാനിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നു കോൺഗ്രസ് ആരോപിച്ചു. ഭരണഘടനാ ശിൽപിയായ അംബേദ്കറുടെ ചിത്രം വയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും എന്നാൽ അതു നെഹ്റുവിന്റേത് മാറ്റാതെ വേണമായിരുന്നുവെന്നും കോൺഗ്രസ് പറഞ്ഞു.

English Summary:

Removal of Jawaharlal Nehru portrait from Madhya Pradesh sparks controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com