ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റിൽ അവഗണിച്ചുവെന്നാരോപിച്ച് ഇന്ത്യാസഖ്യ കക്ഷികൾ ഇന്നു പാർലമെന്റിൽ പ്രതിഷേധിക്കും. രാവിലെ 10.30നു പാർലമെന്റ് അങ്കണത്തിൽ ധർണ നടത്തും. തുടർന്ന് സഭയിൽ വിഷയം ഉന്നയിക്കും. കേന്ദ്രം വിശദീകരണം നൽകിയില്ലെങ്കിൽ വോക്കൗട്ട് നടത്തും.

എന്നാൽ, ബജറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ബഹിഷ്കരിക്കില്ല. ചർച്ചകളിൽ പങ്കെടുത്ത് കേന്ദ്രത്തെ കടന്നാക്രമിക്കാൻ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന ഇന്ത്യാസഖ്യ യോഗം തീരുമാനിച്ചു. നിതി ആയോഗ് ശനിയാഴ്ച വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ത്യാസഖ്യത്തിലെ മുഖ്യമന്ത്രിമാർ ബഹിഷ്കരിക്കും. 

എല്ലാ സംസ്ഥാനങ്ങൾക്കും വിഹിതം: നിർമല 

ന്യൂഡൽഹി ∙ ഘടകകക്ഷികളെ പ്രീണിപ്പിച്ചു അധികാരക്കസേര ഉറപ്പിക്കാനുള്ള ബജറ്റാണെന്ന പ്രതിപക്ഷ ആരോപണം ധനമന്ത്രി നിർമല സീതാരാമൻ തള്ളി. പത്തുമുപ്പതു പാർട്ടികൾ കൂടിയിട്ടും 230 സീറ്റ് തികയ്ക്കാൻ കഴിയാത്ത ഇന്ത്യാസഖ്യത്തിന് അതെക്കുറിച്ചു പറയാൻ അവകാശമില്ലെന്നും നിർമല പ്രതികരിച്ചു.

ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചില്ലെന്നതു കൊണ്ട് ആ സംസ്ഥാനങ്ങൾക്കൊന്നും വിഹിതം നൽകിയിട്ടില്ലെന്ന് പറയാനാകില്ലെന്നും ബജറ്റിന്റെ പൂർണ വിവരങ്ങൾ പരിശോധിച്ചാൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം വിഹിതം നൽകുകയോ പദ്ധതി അനുവദിക്കുകയോ ചെയ്തിട്ടുണ്ടെന്നു വ്യക്തമാകുമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് പ്രസംഗത്തിനു പിന്നാലെ നടന്ന മാധ്യമ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ഉൾപ്പെടെ ഉയർത്തിയ വിമർശനത്തോടു നിർമല പ്രതികരിച്ചത്. 

English Summary:

India alliance parties will protest in Parliament alleging that opposition-ruled states have been ignored in Union budget today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com