ADVERTISEMENT

മുംബൈ∙ വ്യാജ സർട്ടിഫിക്കറ്റുമായി യുപിഎസ്‌സി പരീക്ഷ എഴുതിയ കേസിൽ കേന്ദ്രസർക്കാർ ഐഎഎസ് റദ്ദാക്കിയ പൂജ ഖേദ്കർ, പുണെ കലക്ടർക്കെതിരെ നൽകിയ പീഡന പരാതിയിൽ നടപടികൾ അവസാനിപ്പിക്കും. മോശം പെരുമാറ്റത്തിന്റെയും ഓഫിസ് കയ്യേറ്റത്തിന്റെയും പേരിൽ പൂജയെ സ്ഥലം മാറ്റിയതിനു പിന്നാലെയാണ് ഇവർ കലക്ടർ സുഹാസ് ദിവാസെയ്ക്കെതിരെ പരാതി നൽകിയത്. 

മൊഴിയെടുക്കുന്നതിനായി ഹാജരാകാൻ പലവട്ടം നോട്ടിസ് നൽകിയിട്ടും പൂജ എത്താത്തതിനെ തുടർന്നാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്ന് പുണെ കമ്മിഷണർ പറഞ്ഞു. ആരോപണങ്ങളെല്ലാം പുണെ കലക്ടർ നേരത്തേ തള്ളിയിരുന്നു. 

English Summary:

Puja Khedkar's complaint against the collector: case will close

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com