ADVERTISEMENT

മുംബൈ∙ അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിൽ പ്രചാരണകാഹളം മുഴക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. 56,000 കോടി രൂപയുടെ പദ്ധതികളാണ് ഇന്നലെ പ്രധാനമന്ത്രി ഉദ്ഘാടനം നടത്തുകയും തറക്കല്ലിടുകയും ചെയ്തത്. കോലാപുരിൽ ഛത്രപതി ശിവാജിയുടെ പ്രതിമ അനാവരണം ചെയ്ത രാഹുൽ ഗാന്ധി, ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ച് ബിജെപിയെ കടന്നാക്രമിച്ചു. 

  • Also Read

അർബൻ നക്സലുകളാണ് കോൺഗ്രസിനെ നയിക്കുന്നതെന്നും യുവാക്കളെ ലഹരിയിലേക്ക് തള്ളിവിട്ട് ഉണ്ടാക്കുന്ന പണമാണ് അവർ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. കർഷകരുടെ ജീവിതം കോൺഗ്രസ് ദുസ്സഹമാക്കി. മെട്രോ, കടൽപാലം, തീരദേശ റോഡ് എന്നിവയുൾപ്പെടെ മഹാരാഷ്ട്രയിലെ വികസനപദ്ധതികൾ ചൂണ്ടിക്കാട്ടിയും മോദി പ്രസംഗിച്ചു. 

ജനങ്ങളെ ഭയപ്പെടുത്തുകയും ഭരണഘടന തകർക്കുകയും ചെയ്ത ശേഷം ഛത്രപതി ശിവാജിക്കു മുൻപിൽ തലകുനിച്ചു മാപ്പു പറഞ്ഞിട്ടു കാര്യമില്ലെന്ന്, മോദിയെ ലക്ഷ്യമിട്ട് രാഹുൽഗാന്ധി പറഞ്ഞു. പശ്ചിമ മഹാരാഷ്ട്രയിലെ കോലാപുരിൽ ശിവാജിയുടെ വെങ്കലപ്രതിമ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അവസരസമത്വത്തിനായി ജാതി സെൻസസ് നടത്തണം. അതിന് അനുമതി നൽകാതെ ബിജെപിയും ആർഎസ്എസും ജനങ്ങളെ വഞ്ചിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

English Summary:

Maharashtra election campaign heats up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com