ADVERTISEMENT

പുത്തൂർ (തൃശൂർ) ∙ മകൻ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വിവരം രണ്ടാം ദിവസവും അച്ഛനെ അറിയിക്കാനാവാതെ വിങ്ങിപ്പൊട്ടുകയാണ് പ്രദീപിന്റെ അമ്മയും ബന്ധുക്കളും. ഗുരുതര ശ്വാസകോശ രോഗത്തെത്തുടർന്ന് വെന്റിലേറ്റർ കിടക്കയിലാണു രാധാകൃഷ്ണൻ. മകൻ മരിച്ചെന്നു മനസ്സിലാക്കിയപ്പോൾ രാധാകൃഷ്ണനോടു മകന്റെ മരണവിവരം ഉടൻ പറയേണ്ടതില്ലെന്നു നിർദേശിച്ചത് അമ്മ കുമാരിയാണ്. 

ജൂനിയർ വാറന്റ് ഓഫിസർ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ എ. പ്രദീപ് കുനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വാർത്ത അറിഞ്ഞതോടെ ഓടിയെത്തിയ സുഹൃത്തുക്കളും നാട്ടുകാരും വീടിനകത്തു കയറാതെ മടങ്ങുകയായിരുന്നു. വീടിന്റെ സ്വീകരണമുറിയിലാണു രാധാകൃഷ്ണനെ കിടത്തിയിരിക്കുന്നത്. ഇന്നലെയും രാധാക‍ൃഷ്ണനെ വിവരം അറിയിക്കാൻ ആർക്കും ധൈര്യം വന്നില്ല. വീട്ടിൽ വന്നവരിൽ പലരും അകത്തു കയറാതെ മടങ്ങിയത് ആ വേദന കാണാൻ വയ്യാത്തതിനാലാണ്. 

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ ജൂനിയർ വാറന്റ് ഓഫീസർ  എ പ്രദീപ്, അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുന്ന വന്യൂ വകുപ്പ് മന്ത്രി കെ രാജൻ.
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപ്, അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുന്ന റവന്യുവകുപ്പ് മന്ത്രി കെ രാജൻ.

ഇളയമകൻ പ്രസാദിനെ വീട്ടിൽ കാണാത്തതിനെത്തുടർന്ന് രാധാകൃഷ്ണൻ ഇടയ്ക്കിടെ തിരക്കുന്നുണ്ടായിരുന്നു. അച്ഛനു സമയാസമയം മരുന്നു നൽകുന്നതും മറ്റും പ്രസാദ് ആയിരുന്നു. ചേട്ടന്റെ മരണ വിവരം അറിഞ്ഞ ബുധനാഴ്ച രാത്രി കോയമ്പത്തൂരിലേക്കു പോയതാണു പ്രസാദ്. അവിടത്തെ നടപടിക്രമങ്ങൾക്കു ശേഷം പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയെയും രണ്ടു മക്കളെയും കൂട്ടി പ്രസാദ് ഇന്നലെ രാത്രി ഒൻപതു മണിയോടെ പൊന്നൂക്കരയിലെ വീട്ടിലെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com