ADVERTISEMENT

എടപ്പാൾ ∙ മനയുടെ അകത്ത് നടുമുറ്റത്തിനോടു ചേർന്ന് നമ്പൂതിരിയെ കിടത്തിയപ്പോൾ വടക്കിനിക്കോലായിലൂടെ ഒരു വീൽചെയറിൽ നമ്പൂതിരിയുടെ ഭാര്യ മൃണാളിനിയെ മരുമക്കൾ കൊണ്ടുവന്നു. 

ഒന്നു പൊട്ടിക്കരയാൻപോലുമാവാതെ ആ അമ്മ മുഖം പൊത്തി. പിന്നെ പതിയെ കൈകൾനീട്ടി അദ്ദേഹത്തെ ഒന്നുതൊട്ടു. മുഖംപൊത്തി തേങ്ങിക്കൊണ്ടിരിക്കേ, വീൽചെയറിൽ അമ്മയെ തിരികെ അകത്തേക്ക് കൊണ്ടുപോയി.

ഒരു യാത്രപറച്ചിൽ ആയിരുന്നു അത്. ചിരകാലം  സൂക്ഷിക്കാനുള്ള ഓർമകളുമായി നമ്പൂതിരുയുടെ വരകാലം കൂടെയുണ്ടായിരുന്നു മൃണാളിനി. അവസാനശ്വാസം വരെ കൂടെനിന്ന പ്രിയതമയുടെ ആ യാത്രപറച്ചിൽ കണ്ടുനിന്നവർക്കും നൊമ്പരമായി.

English Summary : Wife Mrinalini pays homage to artist Namboodiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com