ADVERTISEMENT

അടൂർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 23 വയസ്സുകാരനെ 45 വർഷം കഠിനതടവിന് ശിക്ഷിച്ചു. 4.40 ലക്ഷം രൂപ പിഴയുമടയ്ക്കണം. ഇല്ലെങ്കിൽ രണ്ടര വർഷം കൂടി തടവ് അനുഭവിക്കണം. അടൂർ കരുവാറ്റ അമ്പനാട്ടു വീട്ടിൽ സൂര്യജിത്തിനെയാണ് (ഉണ്ണി) കഠിന തടവിന് അടൂർ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് ശിക്ഷിച്ചത്.

2022 ഏപ്രിൽ 2ന് പെൺകുട്ടി തനിച്ചുള്ള സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാണ് കേസ്. അടൂർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് അന്നത്തെ ഇൻസ്പെക്ടർ ആയിരുന്ന ടി.ഡി.പ്രജീഷാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിഭാഗത്തു നിന്നുള്ള പ്രത്യേക ആവശ്യപ്രകാരം പ്രതിയെ നേരിട്ട് പ്രതിഭാഗം സാക്ഷിയാക്കി വിസ്തരിച്ചു എന്ന അപൂർവതയും ഈ കേസിനുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിത ജോൺ ഹാജരായി.

English Summary:

23 year old gets 45 years rigorous imprisonment in POCSO case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com