ADVERTISEMENT

ബെംഗളൂരു∙ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന തോക്കു ചൂണ്ടി മലയാളി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പണം കവർന്ന 4 തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിലായി. പ്രമോദ്, ദീപക്, അനന്തകൃഷ്ണൻ, ആദർശ് എന്നിവരാണു കേരളത്തിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ഹൊസൂരിൽ പൊലീസ് പിടിയിലായത്. ഹെസറഘട്ട ആചാര്യ കോളജിലെ ഡിഗ്രി വിദ്യാർഥികൾ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ 27ന് രാത്രിയാണ് 

കവർച്ച നടന്നത്. സിബിഐയിൽ നിന്നാണെന്നു പരിചയപ്പെടുത്തി തിരിച്ചറിയൽ കാർഡ് കാണിച്ച സംഘം കൊല്ലം സ്വദേശികളായ അമൽ ഷെരീഫ്, അജിൻ, അൽത്താഫ്, സിബിൻ, ഹർഷത്, പത്തനംതിട്ട സ്വദേശി ബെൻലി എന്നിവരുടെ മുറി മുറി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

ലഹരിമരുന്ന് കണ്ടെത്തിയതായും കേസെടുക്കാതിരിക്കാൻ 3 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ വിദ്യാർഥികളിൽ ഒരാളെ മർദിച്ചു. തുടർന്ന് ഗൂഗിൾ പേ വഴി 9000 രൂപ അക്കൗണ്ടിലേക്ക് കൈമാറി. തുടർന്ന്  വിദ്യാർഥികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

English Summary:

Group of people who robbed money by aiming gun was arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com