ADVERTISEMENT

പൂച്ചാക്കൽ (ആലപ്പുഴ) ∙ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നു പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരം വായ്പയെടുത്തു കടക്കെണിയിലായ മുൻ ലോക്കൽ കമ്മിറ്റിയംഗം ജീവനൊടുക്കി. പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർ‍ഡ് പടിഞ്ഞാറേ കുട്ടൻചാൽ മണ്ണാറ ജോസ് മാത്യു (അപ്പച്ചൻ – 70) ആണ് മരിച്ചത്. വഞ്ചിക്കപ്പെട്ടതു സംബന്ധിച്ചു ജോസ് മാത്യു സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയതെന്നു പറയപ്പെടുന്ന കത്ത് ഇതിനു പിന്നാലെ പ്രചരിച്ചു. എന്നാൽ ജോസിന്റെ കത്ത് കിട്ടിയതായി ഓർമയില്ലെന്നു ജില്ലാ സെക്രട്ടറി ആർ.നാസർ പ്രതികരിച്ചു. 

ബുധനാഴ്ച രാത്രി ജോസിന്റെ മകൻ മാത്യു ജോസ് വീട്ടിലെത്തിയപ്പോൾ പിതാവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഎം പള്ളിപ്പുറം വടക്ക് ലോക്കൽ കമ്മിറ്റി മുൻ അംഗമാണു ജോസ്. നിലവിൽ സിപിഎം കുട്ടൻചാൽ ബ്രാഞ്ച് അംഗം. പരേതയായ പെണ്ണമ്മയാണു ഭാര്യ.

കത്തിൽ ഉന്നയിക്കുന്ന വിഷയം പാർട്ടി നിഷേധിച്ചിട്ടില്ല. കത്ത് കിട്ടിയിട്ടില്ലെന്ന വാദത്തിനു പിന്നാലെ, സമാന വിഷയത്തിൽ മറ്റൊരു പ്രവർത്തകൻ നേതൃത്വത്തിനെഴുതിയ കത്ത് പരസ്യമായി. ഇതേ പ്രശ്നത്തിൽ നേരത്തെ കായംകുളം മേഖലയിലെ മുതിർന്ന സിപിഎം പ്രവർത്തകൻ വഞ്ചിക്കപ്പെട്ടു കടക്കെണിയിലായെന്നു വെളിപ്പെടുത്തിയതു വലിയ ചർച്ചയായിരുന്നു.

English Summary:

Former CPM local committee member committed suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com