ADVERTISEMENT

ആലപ്പുഴ∙ സ്വവർഗാനുരാഗത്തിൽനിന്നു പിന്മാറിയ ആലപ്പുഴ സ്വദേശിനിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ  കട്ടപ്പന സ്വദേശിനിക്കെതിരെ കേസെടുത്തു. ആലപ്പുഴയിലെ 42 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി. ഇവരുടെ ഭർത്താവ് ആറു വർഷം മുൻപ് മരിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് കട്ടപ്പനയിലെ 32 വയസ്സുകാരിയുമായി സൗഹൃദത്തിലായത്. പിന്നീടതു സ്വവർഗാനുരാഗത്തിലേക്കു വഴിമാറി. 

എന്നാൽ ആലപ്പുഴക്കാരി ബന്ധത്തിൽനിന്ന് പിന്മാറിയതോടെ പ്രകോപിതയായ കട്ടപ്പനക്കാരി ഞായറാഴ്ച ആലപ്പുഴയിലെ വീട്ടിലെത്തി ബഹളമുണ്ടാക്കി. തന്നോടൊപ്പം വന്നില്ലെങ്കിൽ ഫോണിലുള്ള നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും യുവതിയുടെ ചില ബന്ധുക്കൾക്കു ചിത്രങ്ങൾ അയയ്ക്കുകയുമായിരുന്നു. ഇതിൽ മനംനൊന്ത് യുവതി ഞായറാഴ്ച രാത്രി ആത്മഹത്യ ശ്രമം നടത്തി. 

ബന്ധുക്കൾ അറിയിച്ചതനുസരിച്ചു പുന്നപ്ര പൊലീസെത്തി കതക് ചവിട്ടിത്തുറന്നാണു യുവതിയെ രക്ഷിച്ചത്. ഇതിനു പിന്നാലെ ചോദ്യം ചെയ്തപ്പോഴാണു സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇരുവരും മുൻപ് ഒരുമിച്ചു താമസിച്ചിട്ടുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

English Summary:

Homosexuality: Case against woman who spread nude pictures out of anger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com