ADVERTISEMENT

അഗളി (പാലക്കാട്) ∙ അട്ടപ്പാടിയിൽ ഭൂമാഫിയയുടെ ആക്രമണം മൂലം ജീവിക്കാനാവാത്ത സാഹചര്യമാണെന്ന പരാതിയുമായി ആദിവാസികൾ മുഖ്യമന്ത്രിയെ കണ്ടു. മൂലഗംഗൽ, വെള്ളകുളം, വെച്ചപ്പതി, നല്ലശിങ്ക, ആനക്കട്ടി, വട്ടലക്കി, ചാവടിയൂർ എന്നിവിടങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെ 38 പേരാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ ഓഫിസിലെത്തി കണ്ടത്.

ആത്മഹത്യയ്ക്കും കൊലപാതകത്തിനും ഇടയിലൂടെയാണ് അട്ടപ്പാടിയിൽ ആദിവാസികൾ കടന്നുപോകുന്നതെന്ന് പരാതിയിൽ പറയുന്നു. മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ ആദിവാസികൾ ഇല്ലാതാകുമെന്നും നീതിലഭിക്കണമെന്നും ആവശ്യപ്പെട്ടു. ആദിവാസി ഭൂമി അന്യാധീനപ്പെടൽ തടയൽ നിയമപ്രകാരമുള്ള അനുകൂല വിധി നടപ്പാക്കുന്നില്ല. ഇത്തരം ഭൂമിയിൽ മറ്റുള്ളവർക്ക് റവന്യു രേഖകൾ നൽകുന്നു. ഇതിന്റെ ബലത്തിൽ കോടതി ഉത്തരവ് സമ്പാദിച്ച് പൊലീസ് സഹായത്തോടെ ഭൂമി കൈവശപ്പെടുത്തുന്നു. 

     അട്ടപ്പാടി സഹകരണ ഫാമിങ് സൊസൈറ്റിയുടെ ഭൂമി ഉടമകൾക്കു തിരികെ നൽകണം. ‌‌‌‌ആദിവാസി ഭൂമിക്ക് വ്യാജ രേഖകൾ ഉണ്ടാക്കുന്നവർക്കെതിരെയും കൂട്ടുനിൽക്കുന്ന റവന്യു ഉദ്യോഗസ്ഥർക്കെതിരെയും ആദിവാസികൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പൊലീസിന്റെ എല്ലാ സഹായവും ഡിജിപിയും വാഗ്ദാനം ചെയ്തു.

English Summary:

tribal community from attappadi meet Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com