ADVERTISEMENT

തിരുവനന്തപുരം∙എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയ്ക്ക് എംഎ ക്ലാസിലേക്കു വ്യവസ്ഥകൾ പാലിക്കാതെ പ്രവേശനം നൽകിയെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കും എംജി സർവകലാശാല വിസിക്കും നിവേദനം നൽകി. നിശ്ചിത ശതമാനം ഹാജരില്ലാത്ത ആർഷോയെ പിജി ക്ലാസിൽ പ്രവേശിപ്പിച്ച സംഭവത്തിൽ എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെതിരെ നടപടി വേണമെന്നും ആർഷോയെ കോളജിൽ നിന്നു പുറത്താക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു .

മഹാരാജാസിൽ 5 വർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിൽ പ്രവേശനം നേടിയ ആർഷോയ്ക്കു ആറാം സെമസ്റ്റർ പാസാകാതെ ഏഴാം സെമസ്റ്ററിൽ പ്രവേശനം നൽകിയെന്നാണ് പരാതി. 5, 6 സെമസ്റ്റർ പരീക്ഷ എഴുതാൻ 75 % ഹാജർ വേണമെന്നിരിക്കെ 10 % മാത്രം ഹാജരാണ് ആർഷോയ്ക്കുള്ളതെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഇന്റഗ്രേറ്റഡ് കോഴ്സ് സംബന്ധിച്ച അജ്ഞത മൂലമുള്ള ആരോപണം ആണെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. അടിസ്ഥാന രഹിതമായ കാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്നു ആർഷോ പറഞ്ഞു.

English Summary:

Complaint that PM Arsho's MA admission violated conditions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com