ADVERTISEMENT

തിരുവനന്തപുരം ∙ നറുക്കെടുപ്പിന് 20 ദിവസം ശേഷിക്കെ, തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റിന്റെ വിൽപന 37 ലക്ഷം കവിഞ്ഞു. ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപനയിൽ മുന്നിൽ– ഇന്നലെ വരെ 6.5 ലക്ഷം ടിക്കറ്റുകൾ. 4.69 ലക്ഷം ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരവും 4.37 ലക്ഷം ടിക്കറ്റുകൾ വിറ്റ് തൃശൂരും പിന്നാലെയുണ്ട്. 

ഓൺലൈനായും മറ്റുമുള്ള വ്യാജ ടിക്കറ്റ് വിൽപന തടയുന്നതിന്, കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറി വിൽപനയെന്നും ഓൺലൈൻ വിൽപനയില്ലെന്നും വ്യക്തമാക്കി വകുപ്പ് ഹിന്ദി, തമിഴ് ഭാഷകളിൽ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. 

കഴിഞ്ഞവർഷം 75.76 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണു വിറ്റത്. ഇക്കുറി ഇതിലേറെ വിൽപനയാണു ലക്ഷ്യമിടുന്നത്. 90 ലക്ഷം ടിക്കറ്റുകളാണ് പരമാവധി അച്ചടിക്കാൻ കഴിയുക. 25 കോടി രൂപയാണ് ഓണം ബംപറിന്റെ ഒന്നാം സമ്മാനം. 

20 പേർക്ക് ഒരു കോടി രൂപ വീതമാണു രണ്ടാം സമ്മാനമായി നൽകുക. 500 രൂപയാണു ടിക്കറ്റ് വില. അടുത്ത മാസം 9നാണു നറുക്കെടുപ്പ്.

English Summary:

Onam bumper: Sale crossed 37 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com