ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യ–ചൈന തര്‍ക്കം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍. അതിര്‍ത്തിത്തര്‍ക്കം ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കും. അതിർത്തിയിൽ കീഴ്നടപ്പനുസരിച്ചുള്ള വിന്യാസം അംഗീകരിക്കാനോ അതിനനുബന്ധമായി പൊരുത്തപ്പെടാനോ ചൈന തയാറല്ല. യഥാർഥ നിയന്ത്രണരേഖയിലെ (എൽഎസി) പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കപ്പെടാതിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന.

രാജ്യത്തിന്റെ പരമാധികാരം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതു സംരക്ഷിക്കാൻ സൈന്യം പൂർണ സജ്ജമാണെന്നും രാജ്നാഥ് സിങ് ലോക്സഭയെ അറിയിച്ചു. കോർപ് കമാൻഡർ തല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഞ്ച് തവണ ചർച്ചകൾ നടത്തിയെങ്കിലും വിഷയം പരിഹരിക്കാനായിട്ടില്ല. അതിർത്തിയിലെ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ തൽസ്ഥിതി ഏകപക്ഷീയമായി മാറ്റാനുള്ള ചൈനയുടെ ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ജൂൺ 15ന് ലഡാക്കിലെ ഗൽവാനിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യയ്ക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്. ഈയാഴ്ചയും സൈനിക നേതൃത്വം തമ്മിൽ ചർച്ച നടത്തിയേക്കും. ചൈനയെ തടഞ്ഞുനിർത്താൻ ഓഗസ്റ്റ് 29ന് അർധരാത്രി ഇന്ത്യൻ സൈന്യം പാംഗോങ് സോയുടെ പ്രധാനപ്പെട്ട മേഖലകൾക്കൂടി കൈവശപ്പെടുത്തിയശേഷം ആദ്യമായാണ് യോഗം ചേരുന്നത്.

പ്രസ്താവനയ്ക്ക് പിന്നാലെ വിഷയത്തിൽ നിരവധി ചോദ്യങ്ങളുയർത്തി കോൺഗ്രസ് എംപിമാർ രംഗത്തെത്തി. ഇതു സ്പീക്കർ ഓം ബിർല അനുവദിക്കാതിരുന്നതിനെ തുടർന്ന് അവർ വോക്ക് ഔട്ട് നടത്തി.

English Summary: China's attempt to unilaterally alter status quo not acceptable: Rajnath on border stand-off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com