ADVERTISEMENT

ലക്‌നൗ∙ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും കൗശാംബി ജില്ലയിലെ സിരാത്തു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കേശവ് പ്രസാദ് മൗര്യയ്ക്ക് തോൽവി. സമാജ്‌വാദി പാർട്ടി (എസ്പി) സ്ഥാനാര്‍ഥി പല്ലവി പട്ടേല്‍ 99,468 വോട്ടുകൾ നേടി ജയിച്ചു. കേശവ് പ്രസാദ് മൗര്യ 92,670 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സീമ ദേവി 782 വോട്ടുകള്‍ നേടി. 2017ല്‍ ബിജെപിയുടെ ശീത്‌ല പ്രസാദ് 78,621 വോട്ട് നേടിയാണ് ഇവിടെ സമാജ്‌വാദി പാര്‍ട്ടിയെ പരാജയപ്പെടുത്തിയത്.

ബിജെപിയുടെ പ്രമുഖ ഒബിസി നേതാവാണ് കേശവ് പ്രസാദ് മൗര്യ. നിലവില്‍ കേശവ് പ്രസാദ് മൗര്യ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (എംഎല്‍സി) അംഗമാണ്. 2012ല്‍ മൗര്യ സിറാത്തുവില്‍നിന്ന് ജയിച്ചിരുന്നു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫുല്‍പുരില്‍ നിന്ന് വിജയിച്ചതിനെ തുടര്‍ന്ന് നിയമസഭാ അംഗത്വം രാജിവച്ചു. 2017ല്‍ ലോക്‌സഭാംഗത്വം രാജിവച്ച് എംഎല്‍സി തിരഞ്ഞെടുപ്പ് വഴി നിയമസഭയിലെത്തുകയായിരുന്നു. 

English Summary: Uttar Pradesh Assembly Elections Results 2022, Keshav Prasad Maurya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com