ADVERTISEMENT

കണ്ണൂർ∙ പാർലമെന്റിൽ ഇടതുപക്ഷം ബിജെപിയെ വിമര്‍ശിക്കുമ്പോള്‍ യുഡിഎഫ് എംപിമാര്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ്. രാജ്യത്തെ പ്രതിപക്ഷത്തിന്റെ ദൗർബല്യത്തിന്റെ മുഖ്യകാരണം കോൺഗ്രസ്സ് ആണ് അതിന്റെ നേതൃത്വത്തിൽ എന്നതാണ്. കോൺഗ്രസ്സിന് ബിജെപിയെ നേരിടാനാവില്ല. മതത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കരുത് എന്ന കാഴ്ചപ്പാടിൽ ഊന്നി നെഹറു ഉയർത്തിപ്പിടിച്ച മതേതരത്വം അവർ ഉപേക്ഷിച്ചു. പകരം മൃദു ഹിന്ദുത്വം സ്വീകരിച്ചു. കോൺഗ്രസ്സ് നേതാക്കൾ സ്വയം ബിജെപിക്ക് വേണ്ടി വിൽപ്പനക്ക് വച്ചിരിക്കുന്നു. അവരെ ജനങ്ങൾ വിശ്വസിക്കുന്നില്ല. അതിനാലാണ് ബിജെപി ക്കെതിരെ കോൺഗ്രസ്സ് പ്രധാന കക്ഷിയായി മത്സരിക്കുന്നിടങ്ങളിൽ ബിജെപി ജയിക്കുന്നത്. ബിജെപിയേയും ടിഎംസിയെയും തോൽപ്പിക്കാൻ ബംഗാളിൽ കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കിയ സന്ദര്‍ഭത്തില്‍ രാഹുൽ ബ്രിഗേഡ്  കേരളത്തിൽ ഇടത് പക്ഷത്തെ തോൽപ്പിക്കാനാണ് ആവേശം കാണിച്ചത്. 

ബിജെപി ഭരണത്തിൽ പാർലമെന്റിൽ ഇടതുപക്ഷം ബിജെപിയെയാണ്  വിമർശിക്കാറ്. എന്നാൽ കേരളത്തിലെ കോൺഗ്രസ്സ് നിസ്സാരകാര്യങ്ങൾ പോലും ഇടത് പക്ഷത്തിനെതിരെ പാർലമെന്റിൽ ഉന്നയിക്കുന്നു. ഇവിടുത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ബിജെപിയോട് ആവശ്യപ്പെടുന്നു. അതിനായി ഡൽഹിയിൽ സമരം ചെയ്യുന്നു. അതേസമയം അവർ ബിജെപിയെ എതിർക്കാൻ മടിക്കുന്നു. സിപിഎമ്മിനു ബിജെപി വിരുദ്ധ പ്രാദേശിക കക്ഷികളെ ഒന്നിപ്പിക്കാനാവും. ദുർബലമായെങ്കിലും സിപിഎമ്മിനു വിശ്വാസ്യത ഉണ്ട്. പ്രധാനമന്ത്രി പദത്തിന് വേണ്ടിയല്ല പാർട്ടിയുടെ ഇടപെടൽ എന്ന് പ്രാദേശിക കക്ഷികൾക്കറിയാം. കളിക്കളം കോൺഗ്രസ്സിന് വിട്ടുകൊടുത്ത് കേവലം കേവലം കാഴ്ചക്കാരാവുകയല്ല ദേശീയ നേതൃത്വം ചെയ്യേണ്ടതെന്നും രാഗേഷ് പറഞ്ഞു.

അതേസമയം, കേരള മാതൃക മികച്ചതാണെന്നും ദേശീയ തലത്തില്‍ പ്രചാരണം നല്‍കണമെന്നും ഹിമാചല്‍ പ്രദേശില്‍നിന്നുള്ള അംഗം രാകേഷ് സിന്‍ഹ പറഞ്ഞു. 

English Summary: CPM Party Congress: KK Ragesh against UDF MP's

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com