ADVERTISEMENT

കണ്ണൂർ ∙ കോർപറേഷൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 58 ഹോട്ടലുകളിൽനിന്നു പഴകിയ ഭക്ഷണം പിടികൂടി. ചിക്കൻ വിഭവങ്ങളായ അൽഫാം, തന്തൂരി എന്നിവയാണു പിടിച്ചെടുത്തവയിൽ കൂടുതലും. പുഴുവരിക്കുന്ന രീതിയിലുള്ള ഭക്ഷണമാണു പരിശോധനയിൽ കണ്ടെത്തിയത്. 58 ഹോട്ടലുകൾക്കും നോട്ടിസ് നൽകിയതായി അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ചൊവ്വാഴ്ച 429 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതിൽ 43 എണ്ണം അടപ്പിച്ചു. ഇതിൽ 22 സ്ഥാപനങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണു പ്രവർത്തിച്ചിരുന്നത്. 21 എണ്ണത്തിനു ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഉണ്ടായിരുന്നില്ല. ഭക്ഷ്യസുരക്ഷ നിയമവുമായി ബന്ധപ്പെട്ട വിവിധ വീഴ്ചകൾക്കു 138 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. സംസ്ഥാനമാകെ പരിശോധന വ്യാപകമാക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് നിർദേശം നൽകിയെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.

English Summary: Kannur Corporation issued notice to 58 hotels in raids after nurse dies of food poisoning at Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com