ADVERTISEMENT

ടോക്കിയോ∙ ചൈനയിലെ ജപ്പാൻ എംബസിക്കും സ്കൂളുകൾക്കും നേരെ കല്ലേറുണ്ടായതിനെതിരെ ജപ്പാൻ പ്രധാനമന്ത്രി ഫുമിയൊ കിഷിഡ. ഫുകുഷിമ ആണവ നിലയത്തിലെ മലിനജലം ജപ്പാൻ കടലിൽ ഒഴുക്കിയതിനു പിന്നാലെയാണ് ചൈനയിൽ അക്രമമുണ്ടായത്. ആണവനിലയം തണുപ്പിക്കാൻ ഉപയോഗിച്ച വെള്ളം പുറത്തുവിട്ടതിനു പിന്നാലെ അയൽ രാജ്യങ്ങളിൽനിന്നും മത്സ്യം ഇറക്കുമതി ചെയ്യുന്നത് ചൈന നിരോധിച്ചിരുന്നു. ജപ്പാൻ വ്യാപാര സ്ഥാപനങ്ങൾക്കെതിരെയും ഭീഷണി ഫോൺകോളുകളും എത്തി. 

ഇത്തരം പ്രവർത്തികൾ അപലപനീയമണെന്ന് ഫുമിയൊ കിഷിഡ പറഞ്ഞു. ജപ്പാനിലെ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചൈനയിലെ ജനങ്ങളോട് മാന്യമായി പെരുമാറാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടുവെന്നും ഫുമിയൊ പറഞ്ഞു. ചൈനയിലെ ജപ്പാൻ സ്ഥാപനങ്ങൾക്കുള്ള സുരക്ഷ ശക്തമാക്കി. വാരാന്ത്യത്തിൽ പൊതുസ്ഥലങ്ങളിൽ ഉച്ചത്തിൽ ജാപ്പനീസ് ഭാഷ സംസാരിക്കുന്നത് ഒഴിവാക്കണെന്ന് ചൈനയിലെ ജപ്പാൻകാർക്ക് നിർദേശം നൽകി. 

സുനാമിയിൽ കേടുപാടുകൾ സംഭവിച്ച മൂന്നു റിയാക്ടറുകളിൽ നിന്നാണ് മലിന ജലം ഒഴുക്കുന്നത്. 500 ഒളിംപിക്സ് സ്വിമ്മിങ് പൂളിലുള്ളതിനേക്കാൾ അധികം ജലമാണ് പസഫിക് സമുദ്രത്തിലെത്തുക. റേഡിയോ ആക്ടീവ് ഘടകങ്ങൾ നീക്കം ചെയ്തശേഷമാണ് ജലം ഒഴുക്കുന്നതെന്ന് ആണവ നിലയം ഓപ്പറേറ്റർ ആയ ടിഇപിസിഒ അറിയിച്ചു.    

English Summary: Japan warns China after stones thrown at embassy over nuke water release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com