ADVERTISEMENT

നാഗ്പുർ∙ കാമുകിയും കുടുംബവും ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണു സംഭവം. ഫെയ്സ്ബുക് ലൈവ് നൽകിയ ശേഷമാണ് യുവാവിന്റെ ആത്മഹത്യ.

സെപ്റ്റംബർ 10നാണ് 38കാരനായ മനീഷ് ഫെയ്സ്ബുക് ലൈവിലൂടെ തനിക്കു ഭീഷണിയുണ്ടെന്നു പറയുന്നത്. പത്തൊൻപതുകാരിയായ കാജൽ എന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കി എന്നു പറഞ്ഞ് യുവതിയും കുടുംബവും നിരന്തരം ഭീഷണിപ്പെടുത്തുന്നതായി യുവാവ് ഫെയ്സ്ബുക് ലൈവിലൂടെ വെളിപ്പെടുത്തി. 

യുവതിയും കുടുംബാംഗങ്ങളും അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് ഫെയ്സ്ബുക് ലൈവിലൂടെ പറഞ്ഞിരുന്നു. സെപ്റ്റംബർ 6ന് യുവതിയെ വീട്ടിൽനിന്ന് കാണാതായി. യുവതി മനീഷിനൊപ്പം ഒളിച്ചോടിയതാണെന്നാണു കുടുംബം ആരോപിക്കുന്നത്.

മുപ്പത്തിയെട്ടുവയസ്സുള്ള യുവാവ് വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമാണ്. യുവതിയുമായി യാതൊരുവിധത്തിലുള്ള ശാരീരിക ബന്ധവും ഇല്ലെന്നു പറഞ്ഞ യുവാവ് തന്റെ ആത്മഹത്യക്ക് ഒരു സ്റ്റുഡിയോ ഓപ്പറേറ്ററും ഉത്തരവാദിയാണെന്നു ലൈവിൽ പറയുന്നുണ്ട്. ഫെയ്സ്ബുക് ലൈവ് വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. പുഴയിൽനിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

English Summary: Young Man Suicide Unveils Alleged Rape Accusations and Extortion Plot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com