ADVERTISEMENT

ചെന്നൈ ∙ കനത്ത ആരാധക പ്രതിഷേധത്തിനു പിന്നാലെ, അന്തരിച്ച ചലച്ചിത്ര നടൻ വിജയകാന്തിന്റെ ശവകുടീരത്തിൽ പൊതുജനങ്ങൾക്കു മുഴുവൻ സമയം പ്രവേശനം അനുവദിച്ചു. 

ഇവിടെ കെടാവിളക്കു സ്ഥാപിക്കുമെന്നും തുടർച്ചയായി പൂജകൾ നടക്കുമെന്നും ഭാര്യ പ്രേമലത അറിയിച്ചു. വിജയകാന്തിന്റെ സംസ്കാരത്തിന് 200 പേരെ മാത്രമാണു പൊലീസ് അനുവദിച്ചിരുന്നത്. ഇതിനെത്തുടർന്ന്, വിവിധ സംസ്ഥാനങ്ങളിൽ നിന്നു വന്നവർ അടക്കം കടുത്ത പ്രതിഷേധമുയർത്തിയിരുന്നു. പാർട്ടി ആസ്ഥാനത്തുള്ള ശവകുടീരത്തിലേക്കു തൽക്കാലം പൊതുജനങ്ങളെ പ്രവേശിപ്പിക്കേണ്ടെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു.

വിജയകാന്തിന്റെ ജൻമനാടായ മധുരയിൽ ആരാധകർ കൂട്ടമായി തല മുണ്ഡനം ചെയ്താണ് അഞ്ജലി അർപ്പിച്ചത്. ഇവർ അടക്കമുള്ളവർ നേരിട്ടെത്തി ശവകുടീരത്തിൽ പ്രാർഥിച്ചു. വിജയകാന്തിന്റെ പ്രതിമ പൊതുസ്ഥലത്തു സ്ഥാപിക്കണമെന്നും ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മണ്ഡപം പണിയണമെന്നും സർക്കാരിനോട് പ്രേമലത ആവശ്യപ്പെട്ടു.

English Summary:

Permission granted to public to visit Vijayakanth's tomb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com