ADVERTISEMENT

ബത്തേരി∙ ഉമ്മൻചാണ്ടിയുടെ മകൾ മറിയം ഉമ്മൻ കക്ഷി രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നു ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയ ഫാ. മത്തായി നൂറനാൽ മെമ്മോറിയൽ അവാർഡ് മരണാനന്തര ബഹുമതിയായി ഉമ്മൻ ചാണ്ടിക്കു വേണ്ടി മകൾ മറിയം ഉമ്മന് നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘‘എം.ടി. വാസുദേവൻ നായർ കഴിഞ്ഞ ദിവസം പറഞ്ഞത് ആരെക്കുറിച്ചാണെങ്കിലും അതിൽ ഒരു സത്യമുണ്ട്. ജനങ്ങളാണ് എല്ലാം എന്ന് വിശ്വസിച്ചിരുന്നതു കൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ മരണാനന്തരം ജനവികാരം അലയടിച്ചത്’’–ശ്രീധരൻ പിള്ള പറഞ്ഞു.

പുരസ്കാരം ഏറ്റുവാങ്ങാൻ മറിയം ഉമ്മനൊപ്പം മകൻ എഫിനോവ ഉമ്മനും എത്തിയിരുന്നു. മലങ്കര ഓർത്തഡോക്സ് സഭ കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. ജോസഫ് പി.വർഗീസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോൺ കളീക്കൽ, സെന്റ് മേരീസ് കോളജ് ഗവേണിങ് ബോർഡ് സെക്രട്ടറി ജോർജ് മത്തായി നൂറനാൽ, ബത്തേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.സി. ഗോപിനാഥ്, സഹ വികാരി ഫാ. നിബിൻ ജേക്കബ്, ട്രസ്റ്റി ടി.ജെ. ജോയി തേലക്കാട്ട്, സെക്രട്ടറി വി.വി. ജോയി തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

P S Sreedharan Pillai says Maria Oommen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com