ADVERTISEMENT

മാനന്തവാടി∙ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ നടത്തിയ പ്രതിഷേധത്തെ ചോദ്യം ചെയ്ത് ബന്ധുക്കളും നാട്ടുകാരും. നടക്കുന്നതു രാഷ്ട്രീയ നാടകമാണെന്നും അഞ്ചുകിലോമീറ്റർ ദൂരം പിന്നിട്ട് വീട്ടിലെത്തിക്കാവുന്ന മൃതദേഹം 15 കിലോമീറ്റർ ചുറ്റി സഞ്ചരിച്ചാണ് വീട്ടിലെത്തിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. 

Read Also: ‘സർക്കാരിന്റെ ഉറപ്പ് രേഖാമൂലം ലഭിക്കണം’: പോളിന്റെ മൃതദേഹം ആംബുലൻസിൽനിന്ന് പുറത്തിറക്കിയില്ല

‘‘ഞങ്ങൾക്കു പണം വേണ്ട. ഞങ്ങളുടെ കുഞ്ഞിന്റെ ജീവൻ പോയി. ഇവിടെ കാര്യം പറഞ്ഞാൽ മതി. അടിയുടെ ആവശ്യമില്ല. 5 കിലോമീറ്റർ കൊണ്ട് വീട്ടിലെത്തേണ്ടിയിരുന്ന മൃതദേഹം 15 കിലോമീറ്റർ ചുറ്റിക്കറങ്ങിയാണ് എത്തിക്കുന്നത്. ഞങ്ങളെ പൊട്ടന്മാരാക്കി പുൽപ്പള്ളിയിൽ പ്രഹസനം നടത്തുകയാണ്. രാഷ്ട്രീയ നാടകം കളിക്കുകയാണ്.’’– ബന്ധുക്കൾ ആരോപിച്ചു.  

പോളിന്റെ മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്ന ശേഷം ജനകീയ പ്രതിഷേധമുണ്ടെന്നായിരുന്നു നേരത്തേ കുടുംബത്തെ അറിയിച്ചിരുന്നത്. എന്നാൽ ബന്ധുക്കളുടെ സമ്മതമില്ലാതെ മൃതദേഹം നേരെ പുൽപ്പള്ളിയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നും പുൽപ്പള്ളിയിലേക്കു കൊണ്ടുപോയ മൃതദേഹത്തോട് അനാദരവു കാണിച്ചതായും ബന്ധുക്കൾ പറഞ്ഞു. 

English Summary:

Family Accuses Politicians of Exploiting Tragedy: Paul's Grieving Relatives Condemn Misguided Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com