ADVERTISEMENT

ബെംഗളുരു∙ കർണാടക തുരത്തിയ മോഴയാനയായ ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമെന്ന് പ്രഖ്യാപിച്ച് കർണാടക. പതിനഞ്ച് ലക്ഷം രൂപയുടെ സഹായമാണ് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്ര പ്രഖ്യാപിച്ചത്. അജീഷിന്റെ കുടുംബത്തെ ഞായറാഴ്ച രാഹുൽ ഗാന്ധി എംപി സന്ദർശിച്ചിരുന്നു. ഇതിനുശേഷം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി രാഹുൽ ഫോണിൽ സംസാരിച്ചതിനു പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്.

Read More:കർണാടകയുടെ ഉൾവനത്തിലേക്ക് നീങ്ങി ബേലൂർ മഖ്ന; ദൗത്യം പ്രതിസന്ധിയിൽ

നിലവിൽ കർണാടകയിൽ കാട്ടാന ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് നൽകുന്ന അതേ തുകയാണ് അജീഷിന്റെ കുടുംബത്തിനും നൽകുന്നത്.  അജീഷിനെ കർണാടകക്കാരനായി കണക്കാക്കിയാണ് ധനസഹായമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതായി ഈശ്വർ ഖന്ദ്ര പറഞ്ഞു.

കഴിഞ്ഞ 10നാണ് ബേലൂർ മഖ്ന പനച്ചിയിൽ അജീഷിനെ ചവിട്ടി കൊലപ്പെടുത്തിയത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. ഈ ആനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമം ഇന്നും പരാജയപ്പെട്ടു. ആന കർണാടകയുടെ ഉൾവനത്തിലേക്ക് നീങ്ങിയതാണ് ദൗത്യത്തിന് തിരിച്ചടിയായത്. 

English Summary:

Belur Makhna: Financial help to Ajeesh Family by Karnataka Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com