ADVERTISEMENT

മുംബൈ ∙ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന മറാഠ സമര നേതാവ് മനോജ് ജരാങ്കെ പാട്ടീലിന്റെ ആരോപണത്തെക്കുറിച്ച് നിയമസഭാ സ്പീക്കർ അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണസംഘത്തെ ഇതിനായി നിയോഗിക്കാൻ സർക്കാരിനോട് നിർദേശിച്ചു. 

ജൽനയിലെ നിരാഹാരപന്തലിൽ വച്ച് ഞായറാഴ്ച മാധ്യമങ്ങളോടു സംസാരിക്കവേയായിരുന്നു പാട്ടീലിന്റെ ഗുരുതര ആരോപണം. ‌അതേസമയം, പരിധി വിടരുതെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ താക്കീത് നൽകിയതിനു പിന്നാലെ ജരാങ്കെ പാട്ടീൽ സമരം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാൻ ഗൂഢാലോചന നടന്നതായി ഭരണപക്ഷം നിയമസഭയിൽ ആരോപിച്ചു. 

Read More: ഹിമാചൽ പ്രദേശിൽ സർക്കാരിനെ സംരക്ഷിക്കാൻ കോൺഗ്രസ്; നേതൃമാറ്റം ആവശ്യപ്പെട്ട് വിമതർ

സർക്കാരിനെതിരെ പോരാട്ടം നയിക്കുന്ന ജരാങ്കെ പാട്ടീലിനു പിന്നിലുള്ള ശക്തികളെ പുറത്തുകൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. മറാഠാ സംവരണ പ്രക്ഷോഭത്തിനിടെ എംഎൽഎമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വീടുകൾ കത്തിക്കുകയും പാർട്ടി ഓഫിസുകൾ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും ഭരണകക്ഷി നേതാക്കൾ നിയമസഭയിൽ പറഞ്ഞു.

English Summary:

Jarange's remarks: Speaker directs for SIT probe into conspiracy to create unrest in Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com