ADVERTISEMENT

പൊന്നാനി∙ രണ്ടു പേരുടെ മരണത്തിന് ഇടയാക്കി മത്സ്യബന്ധന ബോട്ടിൽ ഇടിച്ച കപ്പൽ കസ്റ്റഡിയിലെടുത്തു. ‘സാഗർ യുവരാജ്’ എന്ന കപ്പൽ കോസ്റ്റ് ഗാർഡാണ് കസ്റ്റഡിയിലെടുത്തത്. കപ്പൽ കൊച്ചി തുറമുഖത്തെത്തിച്ചു. കപ്പലിടിച്ച ബോട്ടിന്റെ സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽ സലാം, പൊന്നാനി സ്വദേശി ഗഫൂർ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്‌ലാഹ്’ എന്ന ബോട്ടാണ് ഇന്നു പുലർച്ചെ അപകടത്തിൽപ്പെട്ടത്. പൊന്നാനിയിൽ നിന്ന് പുറപ്പെട്ട ബോട്ട് കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴ്ന്നു. ബോട്ടിലുണ്ടായിരുന്ന ആറുപേരിൽ നാലുപേരെ കപ്പലിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. പിന്നീട് നടത്തിയ തിരച്ചിലിലാണ് കടലിൽ മുങ്ങിപ്പോയ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.

അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനിക്ക് കാരണമായതിനും കപ്പൽ ജീവനക്കാർക്ക് എതിരെ കേസെടുത്തു.

 അപകടത്തിൽ മരിച്ച സലാം, ഗഫൂർ
അപകടത്തിൽ മരിച്ച സലാം, ഗഫൂർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com