ADVERTISEMENT

പട്ന ∙ ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ഉൾപ്പെടെ 78 പേർക്കെതിരെ സിബിഐ അന്തിമ കുറ്റപത്രം സമർപ്പിച്ചു. ലാലുവിന്റെ പത്നി റാബ്റി ദേവി, മകനും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവരും കേസിൽ പ്രതികളാണ്. ഡൽഹിയിലെ സിബിഐ പ്രത്യേക കോടതി പരിഗണിക്കുന്ന കേസിൽ 38 ഉദ്യോഗാർഥികളും പ്രതിപ്പട്ടികയിലുണ്ട്. ജൂലൈ ആറിനു കോടതി കുറ്റപത്രം പരിഗണിക്കും. 

അന്തിമ കുറ്റപത്രം വൈകുന്നതിൽ കഴിഞ്ഞ 29നു സിബിഐയെ കോടതി അതൃപ്തി അറിയിച്ചിരുന്നു. ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു കോഴയായി ഉദ്യോഗാർഥികളിൽനിന്നു ഭൂമി തുച്ഛ വിലയ്ക്കു കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരിൽ എഴുതി വാങ്ങിയെന്നാണു കേസ്. പരസ്യങ്ങളോ വിജ്ഞാപനങ്ങളോ ഇല്ലാതെ രഹസ്യമായാണു നിയമനങ്ങൾ നടത്തിയതെന്നും സിബിഐ കണ്ടെത്തി. 2022 മേയ് 18നാണ് സിബിഐ കേസ് റജിസ്റ്റർ ചെയ്തത്.

English Summary:

CBI Charges RJD Chief Lalu Prasad Yadav in Land-for-Work Scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com