ADVERTISEMENT

കൊച്ചി ∙ കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതികളിലൊരാളായ പി.ആർ.അരവിന്ദാക്ഷന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മകളുടെ വിവാഹ ആവശ്യത്തിന് 10 ദിവസത്തേക്ക് ഉപാധികളോടെയാണു ജാമ്യം. ആവശ്യത്തെ ഇ.ഡി എതിർത്തില്ല.

നേരത്തേ എറണാകുളം പിഎംഎൽഎ കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് അരവിന്ദാക്ഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 10 ദിവസത്തേക്കു താൽക്കാലിക ജാമ്യം അനുവദിച്ചത്. 334 കോടി രൂപ വെളുപ്പിച്ച കേസിലെ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ. കരുവന്നൂർ കള്ളപ്പണ ഇടപാടിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് അരവിന്ദാക്ഷൻ അറസ്റ്റിലാകുന്നത്. കേസിൽ അറസ്റ്റിലാകുന്ന ആദ്യ രാഷ്ട്രീയ നേതാവുമാണ് അരവിന്ദാക്ഷൻ. കരുവന്നൂർ സഹകരണ ബാങ്കിലെ എല്ലാ തട്ടിപ്പുകളും അരവിന്ദാക്ഷന്റെ അറിവോടെയാണു നടന്നതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com