ADVERTISEMENT

ന്യൂഡല്‍ഹി∙ മദ്യനയ അഴിമതി കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ജാമ്യമില്ല. വിചാരണ കോടതിയുടെ ജാമ്യ ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ജൂൺ 20ന് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ജൂൺ 21ന് ആദ്യം കേസ് പരിഗണിച്ച ഹൈക്കോടതി, മുഴുവൻ രേഖകളും പഠിക്കാനുണ്ടെന്ന് അറിയിച്ചു വിധി പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു.

ജസ്റ്റിസ് സുധീർ കുമാർ ജെയിൻ അധ്യക്ഷനായ ഡൽഹി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് വിധി പറഞ്ഞത്.  കേസിൽ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ഇടക്കാലത്തേക്കു സ്റ്റേ ചെയ്തതിനെതിരെ കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇപ്പോഴത്തെ ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരാനാണു കേജ്‌രിവാളിനോട് തിങ്കളാഴ്ച സുപ്രീംകോടതി ആവശ്യപ്പെട്ടത്. കേജ്‌രിവാളിന്റെ ഹർജി ബുധനാഴ്ച വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

English Summary:

Arvind Kejriwal's Bail Appeal Rejected, Heads to Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com