ADVERTISEMENT

ന്യൂഡല്‍ഹി ∙ വസന്ത് വിഹാറില്‍ കെട്ടിടനിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടത്തില്‍പ്പെട്ട 3 തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. ചെളിയിൽ പുതഞ്ഞ രണ്ടു പേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. സന്തോഷ് കുമാർ യാദവ് (19) ആണു മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അപകടം.

ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് അഗ്നിശമന സേനയ്ക്കു വിവരം ലഭിച്ചത്. അഗ്നിശമന സേനയെത്തി സന്തോഷ് കുമാറിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ അടിത്തറ തകരുകയായിരുന്നു. ചെളിയിലും വെള്ളത്തിലും പുതഞ്ഞാണു തൊഴിലാളികളെ കാണാതായത്. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും അഗ്നിശമനസേനയും ചേർന്നാണു രക്ഷാപ്രവർത്തനം.

കനത്ത മഴയെത്തുടർന്നുള്ള വെള്ളക്കെട്ടിലും ഗതാഗതം കുരുക്കിലും ഡൽഹി സ്തംഭിച്ചു. അണ്ടർപാസുകളിൽ വെള്ളം നിറഞ്ഞതോടെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി. ഫ്ലാറ്റുകളുടെയും ഓഫിസുകളുടെയും അണ്ടർഗ്രൗണ്ട് പാർക്കിങ് സ്ഥലങ്ങളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ പുറത്തിറക്കാൻ കഴിഞ്ഞില്ല. അപകടങ്ങളൊഴിവാക്കാൻ പലസ്ഥലങ്ങളിലും വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്.

English Summary:

Vasant Vihar wall collapse: Body of labourer recovered from under debris, 2 feared trapped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com