ADVERTISEMENT

തിരുവനന്തപുരം∙ പിഎസ്‌സിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നേരത്തേയുണ്ടെന്നും, ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടന്നാൽ അതിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൻ.ഷംസുദ്ദീൻ എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പിഎസ്‌സി അംഗമാക്കാമെന്ന് വാദ്ഗാനം ചെയ്ത് കോഴിക്കോട്ടെ സിപിഎം നേതാവ് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം സംബന്ധിച്ചായിരുന്നു ചോദ്യം.

‘‘ഭരണഘടന അനുസരിച്ച് നല്ല രീതിയിൽ നടത്തുന്ന സ്ഥാപനമാണ് പിഎസ്‍സി. ആ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള ഒട്ടേറെ ശ്രമങ്ങൾ നേരത്തേ ഉണ്ടായിട്ടുണ്ട്. നിർഭാഗ്യകരമായ കാര്യമാണത്. സാധാരണ രീതിയിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്. അത്തരം കാര്യങ്ങൾ പലപ്പോഴായി ഉയർന്നു വന്നിട്ടുണ്ട്.

പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമാണെന്ന് ആർക്കും പറയാന്‍ കഴിയില്ല. നിയമനത്തിൽ ഒരു വിധത്തിലുള്ള വഴിവിട്ട കാര്യങ്ങളും നടക്കാറില്ല. നാട്ടിൽ പലവിധത്തിലുള്ള തട്ടിപ്പ് നടക്കുന്നുണ്ട്. തട്ടിപ്പിനായി ആളുകൾ ശ്രമിക്കും. തട്ടിപ്പ് നടക്കുമ്പോൾ അതിന്റെ ഭാഗമായുള്ള നടപടികൾ സ്വാഭാവികമായി ഉണ്ടാകും’’– മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com