ADVERTISEMENT

ന്യൂഡൽഹി∙ താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാൽസംഗക്കേസിന് പിന്നിലെന്ന് നടൻ സിദ്ദിഖ്. ബലാൽസംഗക്കേസിൽ പ്രതിയാക്കിയത് ശരിയായ അന്വേഷണം നടത്താതെയെന്നും സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നു.  സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗിയാണ് സിദ്ദിഖിന് വേണ്ടി ജാമ്യാപേക്ഷ ഫയൽ ചെയ്തത്. 

അതിജീവിതയ്‌ക്കെതിരെയും സിദ്ദിഖ് ആരോപണം ഉന്നയിക്കുന്നുണ്ട്. പരാതി നൽകാനും കേസെടുക്കാനും കാലതാമസമുണ്ടായി, പരസ്പരവിരുദ്ധമായ ആരോപണങ്ങൾ ആണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. മുൻകൂർ ജാമ്യാപേക്ഷ തിങ്കാളാഴ്ച പരിഗണിക്കണമെന്നും സിദ്ദിഖിന്റെ അഭിഭാഷക രഞ്ജിത സുപ്രീം കോടതി റജിസ്ട്രാർക്ക് കത്തുനൽകിയിട്ടുണ്ട്. അതേസമയം, ഡബ്ല്യുസിസിക്കെതിരായ ആരോപണം ജാമ്യത്തിന് വേണ്ടി സിദ്ദിഖ് കെട്ടിച്ചമച്ചതാണെന്ന് തിരക്കഥാകൃത്തും ഡബ്ല്യുസിസി അംഗവുമായ ദീദീ ദാമോദരൻ പറഞ്ഞു.

English Summary:

Decision made to not arrest Siddique in haste

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com