ADVERTISEMENT

ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളിയിലെ ജേതാക്കളെ നിശ്ചയിച്ചതു സംബന്ധിച്ചു തർക്കം. വള്ളംകളി ഫലത്തിനെതിരെ രണ്ടാം സ്ഥാനക്കാരായ വീയപുരം ചുണ്ടന്റെ തുഴച്ചിൽക്കാരായ കൈനകരി വില്ലേജ് ബോട്ട് ക്ലബ് പരാതിയുമായെത്തി. പ്രതിഷേധിച്ച തുഴച്ചിൽക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനാണു ഒന്നാമതെത്തിയത്. 0.5 മൈക്രോസെക്കൻഡിന്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ ഒന്നാമതെത്തിയത്. ഇലക്ട്രോണിക് സംവിധാനത്തിലാണു ജേതാക്കളെ നിശ്ചയിച്ചത്. കലക്ടറുടെ നേതൃത്വത്തിൽ പരാതി പരിശോധിച്ചു കാരിച്ചാൽ തന്നെ വിജയിയെന്നു പ്രഖ്യാപിച്ചു.

സമാപന ചടങ്ങിനു ശേഷമാണ് കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ നെഹ്റു പവിലിയനിൽ തർക്കമുണ്ടായത്. സമ്മാന വിതരണം കഴിഞ്ഞ് വള്ളംകളി സംഘാടകരും മറ്റു ക്ലബ്ബുകളും പിരിഞ്ഞു പോയെങ്കിലും വിബിസി ടീമംഗങ്ങളും ഭാരവാഹികളും നെഹ്റു പവലിയനിൽ തന്നെ തുടർന്നു. പൊലീസ് ബലം പ്രയോഗിച്ചാണ് ഇവരെ നീക്കം ചെയ്തത്. മർദ്ദനത്തിൽ പരുക്കേറ്റവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

English Summary:

Nehru Trophy Boat Race Ends in Controversy: Kainakary Village Boat Club Disputes Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com