ADVERTISEMENT

തിരുവനന്തപുരം∙ പി.വി.അന്‍വര്‍ എംഎൽഎ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും തള്ളിക്കളഞ്ഞതാണെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി.

‘‘പാര്‍ട്ടി പരിശോധിച്ച് തള്ളിയതും യാതൊരു അടിസ്ഥാനവുമില്ലെന്ന് മുഖ്യമന്ത്രി പരസ്യമായി പറയുകയും ചെയ്ത കാര്യത്തിന്റെ പിന്നാലെ പോകേണ്ട കാര്യമില്ലല്ലോ. നിയമനടപടി സ്വീകരിക്കേണ്ടത് അത്തരം നടപടി ആവശ്യമുള്ള കാര്യത്തിനല്ലേ. പാര്‍ട്ടിയും മുഖ്യമന്ത്രിയും പറഞ്ഞതാണ് എന്റെയും നിലപാട്.’’ - പി.ശശി പറഞ്ഞു. 

ശശിക്കെതിരെ പാര്‍ട്ടിക്കു നല്‍കിയ പരാതി പി.വി.അന്‍വര്‍ പുറത്തുവിട്ട സാഹചര്യത്തിലാണ് പ്രതികരണം. സാമ്പത്തിക തര്‍ക്കങ്ങളില്‍ ഇടപെട്ട് പാതിതോഷികം കൈപ്പറ്റി, കേസ് ഒതുക്കി കൈക്കൂലി വാങ്ങി, സോളര്‍ കേസ് അട്ടിമറി, എഡിജിപിയെ സംരക്ഷിക്കല്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് ‌ശശിക്കെതിരെ അന്‍വര്‍ പാര്‍ട്ടിക്കു നല്‍കിയ പരാതിയില്‍ ഉന്നിയിച്ചിട്ടുള്ളത്.

English Summary:

P. Shashi Denies Bribery Allegations, Backs Chief Minister's Stance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com