ADVERTISEMENT

കൊൽക്കത്ത∙ ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെ കൃപാഖലി ഗ്രാമത്തിലെ ഗംഗാനദിയുടെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയെ കാണാതായതെന്നും അർധരാത്രിയോടെ കേസെടുത്തെന്നും പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിനൊടുവിൽ ഒരാളെ അറസ്റ്റ് ചെയ്തു. 19 വയസുകാരനായ മൊസ്താകിൻ സർദാറിനെയാണ് അറസ്റ്റ് ചെയ്തത്.

രാത്രി ഒമ്പത് മണിയോടെയാണ് പെൺകുട്ടിയെ കാണാതായ വിവരം വീട്ടുകാർ അറിയിച്ചതെന്ന് ബരുയിപൂർ പൊലീസ് സൂപ്രണ്ട് പലാഷ് ധാലി പറഞ്ഞു. ബംഗാളിൽ ക്രമസമാധാന നില വഷളായെന്നും ഉത്തരവാദി തൃണമൂൽ കോൺഗ്രസ് സർക്കാരാണെന്നും ബിജെപി ആരോപിച്ചു.

മൃതദേഹം കണ്ടെടുത്തതിനു ശേഷം രോഷാകുലരായ പ്രദേശവാസികൾ പ്രതിഷേധം ആരംഭിക്കുകയും പൊലീസ് സ്റ്റേഷൻ‌ ആക്രമിച്ച ശേഷം തീയിടുകയും ചെയ്തു. വടികളും ചൂലുമായി പ്രതിഷേധക്കാർ ഇപ്പോഴും തെരുവിലുണ്ട്. സ്ഥിതിഗതികൾ വഷളാക്കാതിരിക്കാൻ പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി മമതാ ബാനർജി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് ബിജെപി തീരുമാനം. ബംഗാളിലെ ആർജി കർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് വലിയ ഒച്ചപ്പാടുകൾക്ക് വഴിയൊരുക്കിയിരുന്നു.

English Summary:

Girl raped and killed in Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com