ADVERTISEMENT

ന്യൂയോർക്ക് ∙ ടെസ്റ്റ് ട്യൂബുകളിലെ ശീതീകരിച്ച അണ്ഡങ്ങളെ കുട്ടികളായി പരിഗണിക്കണമെന്ന് യുഎസിലെ അലബാമ സംസ്ഥാന സുപ്രീം കോടതി വിധിച്ചു. വന്ധ്യതാചികിത്സയെ കോടതി വിധി എങ്ങനെ ബാധിക്കുമെന്ന ആശയക്കുഴപ്പം ഉയരുന്നതിനിടെ, ഗർഭഛിദ്ര അവകാശം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്കു തുല്യമായ സാമൂഹികപ്രശ്നങ്ങൾക്ക് ഈ വിധിയും ഇടയാക്കുമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരെൻ ജീൻ പീയർ പ്രതികരിച്ചു. കഴിഞ്ഞ വർഷം മുതൽ സമ്പൂർണ ഗർഭഛിദ്ര നിരോധനം പ്രാബല്യത്തിലാക്കിയ സംസ്ഥാനമാണ് അലബാമ. 

ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ശീതീകരിച്ച അണ്ഡം നശിച്ചുപോയതിനെത്തുടർന്നു ദമ്പതികൾ നൽകിയ ഹർജിയിലാണു കോടതിവിധി. ‘ജനിക്കും മുൻപേ എല്ലാ മനുഷ്യർക്കും ദൈവത്തിന്റെ ഛായയാണ്. അതിനാൽ ആ ജീവനുകളെ നശിപ്പിക്കുന്നതു ദൈവമഹത്വത്തെ തുടച്ചുനീക്കലാണ്’ – ചീഫ് ജസ്റ്റിസ് ടോം പാർക്കർ വിധിന്യായത്തിലെഴുതി. 

English Summary:

Frozen embryos are children; rules US court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com