ADVERTISEMENT

ധാക്ക ∙ കലാപത്തെ തുടർന്ന് താറുമാറായ ക്രമസമാധാനം മെച്ചപ്പെടുത്താൻ ബംഗ്ലദേശിലെ ഇടക്കാല സർക്കാർ കരസേനയ്ക്ക് 2 മാസത്തേക്ക് ജുഡീഷ്യൽ അധികാരം നൽകി. സൈന്യം അച്ചടക്കമുള്ള ജനസൗഹൃദ സേനയാണെന്നും സാധാരണക്കാർക്ക് അവരുമായി ആശയവിനിമയം നടത്തുന്നതിനും സഹായം സ്വീകരിക്കുന്നതിനും ഒരു പ്രശ്നവുമില്ലെന്നും സർക്കാരിന്റെ ആഭ്യന്തരകാര്യ ഉപദേശകൻ ലഫ്റ്റനന്റ് ജനറൽ ജഹാംഗീർ ആലം ചൗധരി പറഞ്ഞു. നിയമവിരുദ്ധ റാലികൾ തടയാനും പിരിച്ചുവിടാനും സ്വയരക്ഷയ്ക്ക് തോക്കുപയോഗിക്കാനും അധികാരമുണ്ടെങ്കിലും ഒരു സൈനികോദ്യോഗസ്ഥനും ഇതു ദുരുപയോഗം ചെയ്യുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. 

ബംഗ്ലദേശ് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി യുഎസിൽ പ്രഫസറായി സേവനമനുഷ്ഠിക്കുന്ന അലി റിയാസിനെ നിയമിച്ച് ഇടക്കാല സർക്കാർ ഉത്തരവായിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകൻ ഷഹ്ദീൻ മാലിക്കിനു പകരമാണു നിയമനം. 

English Summary:

Bangladesh Army has been granted judicial powers for two months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com