രവീന്ദ്രൻ മാഷിനെ കാണണം. സാധിക്കുമെങ്കിലൊന്ന് അനുഗ്രഹം വാങ്ങണം. തൃശൂരിലെ ചേതന സ്റ്റുഡിയോയിലേക്ക് സംഗീതജ്ഞൻ ഫിലിപ് ഫ്രാൻസിസ് ക്ഷണിക്കുമ്പോൾ ഗായിക ഗായത്രി അശോകന്റെ മനസ്സിൽ അത്രയൊക്കെ ആഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. രവീന്ദ്രൻ മാഷാകട്ടെ തന്റെ പുതിയ സിനിമയിലെ പാട്ടിനു വേണ്ടി ഒരു ഹിന്ദുസ്ഥാനി ഗായികയെ തേടി നടക്കുന്ന സമയം. അക്കാലത്ത് പുണെയിൽ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുകയാണ് ഗായത്രി. സ്റ്റുഡിയിയോയിലെത്തി, മാഷിനെ കണ്ടു. നിർബന്ധിച്ചപ്പോൾ ഒന്നുരണ്ട് പാട്ടു പാടി. മാഷ് എല്ലാം കേട്ടിരുന്നു. രവീന്ദ്രസംഗീതത്തിന്റെ മാജിക് അതുവരെ കേട്ടു മാത്രം അറിഞ്ഞിരുന്ന ഗായത്രി അത് ജീവിതത്തിലും പ്രാവർത്തികമാകുന്നത് തിരിച്ചറിയുകയായിരുന്നു. മാഷിനു മുന്നിൽ പാട്ടുപാടിയ അന്നുതന്നെ വൈകിട്ട് ആ ഹിറ്റ് ഗാനത്തിന്റെ റിക്കോർഡിങ് നടന്നു. രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും മലയാളിയുടെ നെഞ്ചിൽ ഭക്തിയുടെ ചിറകടിയൊച്ചയുമായി നിറയുന്നുണ്ട് ആ പാട്ട്– ‘ദീന ദയാലോ രാമാ...ജയ.. സീതാ വല്ലഭ രാമാ...’. ആദ്യഗാനം തന്നെ യേശുദാസിനൊപ്പം പാടാനുള്ള ഭാഗ്യവും ഗായത്രിക്കുണ്ടായി. പിന്നീട് പല പാട്ടുകൾ. 2003ൽ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. പിന്നീടെപ്പോഴോ സിനിമകളിൽ ഗായത്രിയുടെ പാട്ടുകൾ കേൾക്കാതായി! എന്താണ് സംഭവിച്ചത്? റിയാലിറ്റി ഷോകളിലും സ്റ്റേജ് ഷോകളിലും ഗസൽ സന്ധ്യകളിലും സജീവമായിരുന്ന ഗായത്രി സിനിമാപ്പാട്ട് പാടുന്നത് പൂർണമായും നിർത്തിയോ? നമ്മുടെ പാരമ്പര്യ സംഗീതത്തിനും സിനിമയിൽ സ്ഥാനം വേണമെന്നു പറയുന്നതിനൊപ്പം ഒരുപാട് കാര്യങ്ങൾ വ്യക്തമാക്കാനുണ്ട് ഗായത്രിക്ക്. എന്നും പരിശീലനം നടത്തി

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com