ഇന്ത്യയെ പിടിച്ചുകുലുക്കിയ ‘കോൾഡ്പ്ലേ’ സംഗീതവിപ്ലവത്തിന് ഒരാഴ്ച പിന്നിടുമ്പോൾ തുടർ പ്രകമ്പനങ്ങളുടെ അലയടങ്ങുന്നില്ല. ക്രിക്കറ്റ് കോഴയും രാഷ്ട്രീയ അഴിമതിക്കഥകളും മാത്രം പരിചയമുള്ള നാട്ടിൽ ആദ്യമായാണ് ഒരു ലൈവ് സംഗീതപരിപാടിക്കു പിന്നിലെ ഒരുക്കങ്ങൾ കരിഞ്ചന്തയുടെ ആരോപണത്തിൽപെടുന്നത്. 2025 ജനുവരിയിൽ മുംബൈയിൽ നടക്കാനിരിക്കുന്ന ബ്രിട്ടിഷ് റോക്ക് ബാൻഡ് ‘കോൾഡ്പ്ലേ’യുടെ സംഗീതപരിപാടിയാണ് അപ്രതീക്ഷിത വിവാദങ്ങളിലേക്ക് വഴിമാറിയത്. സംഗീതപരിപാടിയുടെ ടിക്കറ്റ്ബുക്കിങ്ങിനായി സെപ്റ്റംബർ 22ന് രാവിലെ കാത്തിരുന്നു നിരാശരായവർ രോഷം തീർക്കാൻ വേണ്ടിയും വിവിധ റീസെല്ലിങ് സൈറ്റുകൾ വഴി കൂടുതൽ വിൽപന സാധ്യത തേടിയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു അതിനുശേഷം. ആരാധകരുടെ രോഷമെല്ലാം അണപൊട്ടിയൊഴുകിയത് ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ‘ബുക്ക്‌മൈഷോ’യ്ക്ക് എതിരെയായിരുന്നു. ആരോപണങ്ങൾ കടുത്തപ്പോൾ ‘റീസെല്ലിങ്’ നിരോധിക്കാൻ നിയമനടപടിക്കായി ‘ബുക്ക്‌മൈഷോ’ തന്നെ അധികൃതരെ സമീപിച്ചു. എന്നാൽ ടിക്കറ്റ് കരിഞ്ചന്തയിൽ വ്യാപകമായതിനു പിന്നിലെ ഉത്തരവാദിത്തം

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com