‘ജഹാം റാം കാ ജന്മ് ഹുവാ ഥാ, മന്ദിർ വഹീ ബനായേംഗേ (എവിടെയാണോ രാമൻ ജനിച്ചത്, അവിടെ രാമക്ഷേത്രമുണ്ടാക്കിയിരിക്കും) എന്ന തൊണ്ണൂറുകളിലെ മുദ്രാവാക്യം ബിജെപിക്ക് രാഷ്ട്രീയമായി എത്ര പ്രയോജനപ്പെട്ടെന്നത് ചരിത്രമാണ്. ദശകങ്ങളായി ബിജെപിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യമായിരുന്ന രാമക്ഷേത്രം 2023 ഡിസംബറോടെ യാഥാർഥ്യമാകും. ശൈശവ രൂപത്തിലുള്ള ശ്രീരാമനാണ് (രാംലല്ല) അയോധ്യയിലെ പ്രതിഷ്ഠ. ഈ ഡിസംബറോടെ ഇപ്പോഴുള്ള താൽക്കാലിക ക്ഷേത്രത്തിൽനിന്ന് രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്ന വിധത്തിലാണ് ക്ഷേത്രനിർമാണം പുരോഗമിക്കുന്നത്. 161 അടി ഉയരത്തിൽ 3 നിലകളിലായാണ് ക്ഷേത്ര നിർമാണം പൂർത്തിയാകുന്നത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com