കലപിലക്കാരിയായ കുട്ടിയെ അടക്കിയിരുത്താൻ മൂന്നു വയസ്സിലേ അക്ഷരം പഠിപ്പിച്ച അധ്യാപികയായ അമ്മ. പുസ്തകമെന്തെങ്കിലും കിട്ടിയാൽ അതിലേയ്ക്കു പൂണ്ട് പരിസരം മറന്നിരിക്കുമായിരുന്ന കുട്ടി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ആദ്യം വായിച്ച പുസ്തകം മാലിയുടെ ‘പോരാട്ടം’ എന്ന നോവൽ ആയിരുന്നു. വീടിനു മുകളിലെ റബർ തോട്ടത്തിലെ നിറയെ ശിഖരങ്ങളുള്ള റബർ മരങ്ങളിലൊന്നിനു മുകളിൽ കയറി കാൽ താഴേയ്ക്കിട്ടിട്ട് തായ്ത്തടിയിൽ ചാരിയിരുന്നു വായനയിൽ മുഴുകിയിരുന്ന അക്ഷരക്കുട്ടിയെ ശല്യപ്പെടുത്താതെ ചുറ്റുമുള്ള മരങ്ങളിൽ വന്നിരിക്കാറുണ്ടായിരുന്നതു കൊറ്റികൾ. ഇന്ത്യൻ കരസേനയുടെ ദന്തൽ കോറിൽ ഡോക്ടറായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ച ലഫ്. കേണൽ ഡോ. സോണിയ ചെറിയാന്റെ ബാല്യകാലസമൃതികളിൽ എപ്പോഴും മറഞ്ഞുകൊണ്ടിരിക്കുന്നത് പുസ്തകത്താളുകളാണ്. ഇന്ത്യൻ റെയിൻബോ – ഒരു പട്ടാളക്കാരിയുടെ ഓർമക്കുറിപ്പുകൾ, അവളവൾ ശരണം എന്നീ രണ്ടു പുസ്തകങ്ങളിലും അസാധാരണ അനുഭവമെഴുത്ത് കാഴ്ചവയ്ക്കാൻ അവർക്കു സാധിച്ചത് വായനയോടുള്ള ഈ അഭിനിവേശംകൊണ്ടു കൂടിയാണ്. മരത്തിൽനിന്നു വീണു കയ്യൊടിഞ്ഞ ഏഴാം വയസ്സിൽ, ഒരു ദേശത്തിന്റെ കഥ വായിച്ച ആ പുസ്തകപ്രേമി – ഡോ. സോണിയ ചെറിയാൻ ‘മനോരമ ഓണ്‍ലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുകയാണ്. തന്റെ വായനയെപ്പറ്റി, എഴുത്തിനെപ്പറ്റി, ജീവിതത്തെപ്പറ്റി...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com