പോളർ സയൻസിൽ കുറച്ചു വർഷങ്ങളായി ഇന്ത്യ വലിയ മുന്നേറ്റമാണു നടത്തുന്നത്. 2018ൽ ആർട്ടിക് മേഖലയിലേക്കുള്ള ശൈത്യകാല പര്യവേക്ഷണങ്ങൾക്കു തുടക്കമിട്ട് ഏറെ വൈകാതെയാണ് അന്റാർട്ടിക്ക ഉടമ്പടിയുമായി (അന്റാർട്ടിക്ക ട്രീറ്റി) ബന്ധപ്പെട്ട സുപ്രധാനമായ യോഗത്തിനു രാജ്യം ആതിഥ്യം വഹിക്കുന്നത്. അന്റാർട്ടിക്കയുമായി ബന്ധപ്പെട്ട രാജ്യാന്തര പാർലമെന്റാണു കൊച്ചിയിൽ നടക്കുന്ന അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനായോഗം (എടിസിഎം). ശാസ്ത്രം, നയരൂപീകരണം, ഭരണനിർവഹണം, മറ്റു പദ്ധതികൾ തുടങ്ങി അന്റാർട്ടിക്കയുമായി ബന്ധപ്പെട്ട ഏതു കാര്യത്തിന്റെയും അവസാനവാക്കാണ് എടിസിഎം. 2007ൽ ന്യൂഡൽഹിയിലാണു രാജ്യം ആദ്യമായി എടിസിഎമ്മിന് ആതിഥേയരായത്. ഇപ്പോൾ വീണ്ടും ആതിഥ്യം വഹിക്കുന്നത് അന്റാർട്ടിക്കയുടെ സംരക്ഷണത്തിൽ രാജ്യത്തിന്റെ പങ്കിനെ കൂടുതൽ ശ്രദ്ധേയമാക്കും. അന്റാർട്ടിക്ക ഉടമ്പടിയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കുന്നതിലും അവിടത്തെ ദുർബലമായ ആവാസവ്യവസ്ഥയുടെ സംരക്ഷണം

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com