എവിടെയാണ് അവസാനിക്കുകയെന്നറിയാത്ത ഇരുണ്ട തുരങ്കത്തിലൂടെ നടക്കുമ്പോഴും അറ്റത്ത് വെളിച്ചമുണ്ടെന്ന ദൃഢവിശ്വാസം പുലർത്തിയ എഴുത്തുകാരനായിരുന്നു യു.പി.ജയരാജ്. കുറെക്കാലം ഞങ്ങൾ പങ്കിട്ട സൗഹൃദം ഓർമയിലിപ്പോഴും അതീവ സാന്ദ്രതയോടെയുണ്ട്. 49–ാം വയസ്സിലായിരുന്നു വിയോഗം. തിരുച്ചിറപ്പള്ളിയിൽ നിന്ന് ചേതനയറ്റ ശരീരം വന്നെത്തുന്നതും കാത്ത് 25 വർഷം മുൻപ് തലശ്ശേരിയിലെ വീട്ടുമുറ്റത്തു നിന്നതാണ് ജയരാജുമായി ബന്ധപ്പെട്ട അവസാന സ്മൃതി. ആ പകൽ മുഴുവനും മഴയായിരുന്നു. ദൂരം താണ്ടി ആംബുലൻസ് എത്തുമ്പോൾ രാത്രിയായി. പാലക്കാടിന്റെ പശ്ചാത്തലത്തിലായിരുന്നു ഞങ്ങളുടെ കണ്ടുമുട്ടൽ. അടിയന്തരാവസ്ഥയുടെ കാലം. ചിറ്റൂരിലെ ഹൈസ്കൂളിൽ സംഘടിപ്പിക്കപ്പെട്ട സാഹിത്യ ക്യാംപിലേക്കാണ് രണ്ടുദിശകളിൽ നിന്നായി ഞങ്ങൾ എത്തിയത്. നേതൃസ്ഥാനത്ത് പി.ഗോവിന്ദപ്പിള്ള, ചെറുകാട്, ചാത്തുണ്ണി മാസ്റ്റർ തുടങ്ങിയവരാണ്. അതിഥിയായി ഒരു ദിവസം പി.കുഞ്ഞിരാമൻ നായരുടെ വരവുണ്ടായി. പ്രാതൽ ഞങ്ങൾക്കൊപ്പമായിരുന്നു. പിന്നീട് ഹാളിലെ പ്രസംഗപീഠത്തിൽ കയറിനിന്ന് കവി സംസാരിച്ചത് പ്രാതലിനെക്കുറിച്ചായിരുന്നു. അതുകേട്ട് എന്റെ തൊട്ടടുത്തിരുന്ന ജയരാജ് കടുത്ത അമർഷത്തിലായി. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ കവിയിൽ നിന്ന് അവൻ പ്രതീക്ഷിച്ചത് ഭരണകൂടത്തോടുള്ള

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com