സംസ്ഥാന ഭാഗ്യക്കുറിയുടെ ബംപർ സമ്മാനം അടിച്ചവരാരും പിന്നീട് സമാധാനത്തോടെ ഉറങ്ങിയിട്ടുണ്ടാവില്ല. ബംപർ അടിച്ചവരുടെ അവസ്ഥ കേട്ടാൽ ആരും മൂക്കത്ത് വിരൽവച്ചു പോകും. ഇത്രയും ഭീമമായ തുക കൈയിലെത്തിയിട്ടും വീട്ടിൽ പോലും കയറാൻ പറ്റുന്നില്ല, ഒളിവിൽ താമസിക്കേണ്ടി വരികയും ചെയ്യുന്നു. പണം ചോദിച്ച് എത്തുന്നവരെക്കൊണ്ട് പൊറുതിമുട്ടും. ഒരു വശത്ത് കടം ചോദിച്ചെത്തുന്നവരാണെങ്കിൽ പ്രലോഭനങ്ങളാൽ വീർപ്പുമുട്ടിക്കുന്നവരാണ് മറുവശത്ത്. ഇത്തരമൊരു അനുഭവം തന്നെയാണ് ആലപ്പുഴ പ്ലാംപറമ്പിൽ വിശ്വംഭരനും പറയാനുള്ളത്. വിശ്വംഭരനെത്തേടി ഒന്നരമാസത്തിനിടെ എത്തിയത് 216 കത്തുകളാണ്; മുന്നൂറോളം അതിഥികൾ. ഓരോ ദിവസവും പത്തോളം പേർ കാണാനെത്തുന്നു. ഒന്നര മാസം മുൻപു വരെ ബന്ധുക്കൾക്കും അയൽവാസികൾക്കും മാത്രം പരിചിതനായിരുന്ന പ്ലാംപറമ്പിൽ വിശ്വംഭരനെത്തേടി

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com