ലോകത്തെവിടെനിന്നുമുള്ള റിപ്പോർട്ടുകളും നോക്കിക്കോളൂ, കണ്ടൽക്കാടുകൾ എല്ലായിടത്തും നശീകരണ ഭീഷണിയിൽത്തന്നെയാണ്. ‘ദ് സ്റ്റേറ്റ് ഓഫ് ദ് വേൾഡ് മാൻഗ്രൂവ്സ്, 2022’ കണക്കു പ്രകാരം ലോകത്താകമാനം 1.47 ലക്ഷം ചതുരശ്ര കിലോമീറ്റർ കണ്ടൽ വിസ്തൃതി മാത്രമാണ് അവശേഷിക്കുന്നത്. 5245 ചതുരശ്ര കിലോമീറ്റർ 1996 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ നഷ്ടപ്പെട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 590 കി.മീ. നീളത്തിൽ തീരദേശം ഉള്ള നമ്മുടെ കൊച്ചു കേരളത്തിലും സ്ഥിതിവിശേഷം മറ്റൊന്നല്ല. 70,000 ഹെക്ടർ ആയിരുന്നു 1975ലെ കേരളത്തിലെ കണ്ടൽ വിസ്തൃതിയെങ്കിൽ ഇന്നത് വെറും 1782 ഹെക്ടർ ആയി ആണ് ചുരുങ്ങിയത്. അതായത് ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ ഉണ്ടായിരുന്നതിൽ വെറും 3 ശതമാനത്തിൽ താഴെ മാത്രമേ ഇന്ന് സംസ്ഥാനത്തു കണ്ടൽ കാടുകൾ അവശേഷിക്കുന്നുള്ളൂ. കേരളത്തിൽ എറണാകുളം ജില്ലയിലും കണ്ണൂരും ആണ് കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. എന്നാൽ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com