സംസ്ഥാനത്തു പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ പല നമ്പറുകളും പരീക്ഷിച്ച സർക്കാർ ഒടുവിൽ പുതിയ ‘നമ്പർ’ ഇറക്കി. നിയമലംഘകരെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടനാണ് പുതിയ ‘നമ്പർ’. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ ഇനി ഒറ്റ വാട്സാപ് നമ്പറിലൂടെ തദ്ദേശ വകുപ്പിനെ അറിയിക്കാം. നടപടിയെടുക്കേണ്ട തദ്ദേശ സ്ഥാപനങ്ങൾക്ക് പരാതി തദ്ദേശ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന പ്രത്യേക വാർ റൂമിൽ നിന്നു കൈമാറും. മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാനാണ് സംസ്ഥാനത്താകെ ഒറ്റ വാട്സാപ് നമ്പർ 9446 700 800 നിലവിൽ വന്നിട്ടുള്ളത്. പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ ഉൾപ്പെടെ മലിനീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ട പരാതികളും ഇതു വഴി അറിയിക്കാം....

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com