അന്ന്, 2022 ഒക്ടോബർ 11ലെ പകൽ, ഈ വീടിനു പരിസരത്താകെ തിങ്ങിനിറഞ്ഞത് പൊലീസും മാധ്യമപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടുന്ന ജനസഞ്ചയമാണെങ്കിൽ, രണ്ടു വർഷങ്ങൾക്കിപ്പുറം അതേ ഒക്ടോബർ 11ന് ഈ വീടുനുചുറ്റും നിറഞ്ഞു നിൽക്കുന്നത് ഒരാൾ പൊക്കത്തിനും മേലുള്ള കാടും പടർപ്പുമാണ്. വീടിന്റെ ഒരു വശത്തായി ഉയരത്തിലുള്ള ഒരു പുതിയ മതിലും മറ്റൊരു വശത്ത് നിലവിലുണ്ടായിരുന്ന മതിലിനു മുകളിൽ തകര ഷീറ്റുകൊണ്ടുള്ള മറയും മാത്രമാണ് കാര്യമായ വ്യത്യാസം. ഒരുകാലത്ത് ഈ നാട്ടിൽ എവിടെയുമുള്ള ആരും ‘കൈ’ സഹായത്തിനായി ഓടിയെത്തിയിരുന്ന ഈ വീടും പരിസരവും ഇന്ന് നാട്ടുകാരുടെ പേടിസ്വപ്നമാണ്. പറഞ്ഞുവന്നത് മറ്റൊന്നിനെയും പറ്റിയല്ല, ഇലന്തൂരിലെ നരബലി വീടിനെപ്പറ്റിയാണ്. ആഞ്ഞിലിമൂട്ടിൽ പാരമ്പര്യ വൈദ്യൻമാരുടെ കുടുംബം. പിൽക്കാലത്ത് ഭഗവൽ സിങ് എന്ന ഇന്നത്തെ തലമുറക്കാരൻ ആ വീടിന് കടകംപള്ളി എന്ന പേര് സ്വീകരിച്ചു. എന്നിരുന്നാലും പാരമ്പര്യത്തിന് മാറ്റമുണ്ടായിരുന്നില്ല. നാട്ടിൽ ആർക്കെങ്കിലും ഒടിവോ ചതവോ ഉണ്ടായാൽ ആദ്യം ഓടിയെത്തിയിരുന്നത് ഈ വീട്ടുമുറ്റത്തേക്ക് തന്നെയായിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതക്കാരനായ ഭഗവൽ സിങ്ങിന് വൈദ്യം മാത്രമല്ല ഹൈക്കു കവിതകളും വഴങ്ങുമായിരുന്നു. പാർട്ടി പരിപാടികളിലും സജീവമായിരുന്നു. ആർക്കും പരാതിക്ക് ഇടനൽകാനില്ലാത്ത പ്രകൃതം. എന്നാൽ, നാട്ടുകാരുടെ മനസ്സുകളിൽ വളരെക്കാലങ്ങളായി ഉണ്ടായിരുന്ന ഈ ചിത്രങ്ങളെല്ലാം മറ്റിവരയ്ക്കപ്പെട്ടത് വളരെപ്പെട്ടെന്നാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com