ഇ.ശ്രീധരന്റെ പ്രയത്നം, കൊങ്കണെന്ന അദ്ഭുതപാത: ലയിച്ചാൽ കേരളത്തിലേക്ക് ‘ഇരട്ടി’ ട്രെയിൻ, സമയവും പണവും ലാഭം; സ്വപ്നം കണ്ട് ബിജെപിയും
Mail This Article
മഹാരാഷ്ട്ര, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളുടെ പടിഞ്ഞാറൻ മേഖലകളിലൂടെ കൂകിപ്പാഞ്ഞെത്തുന്ന കൊങ്കൺ റെയിൽവേ നിലവിൽ ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക സോണായാണ് പരിഗണിക്കുന്നത്. എന്നാൽ അധികം വൈകാതെതന്നെ കൊങ്കൺ റെയിൽവേയെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കാനാണു നീക്കം. കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (കെആർസിഎൽ – കൊങ്കൺ റെയിൽവേ) എന്ന കമ്പനിയിൽ ഓഹരി പങ്കാളിത്തമുള്ള കർണാടക, ഗോവ, കേരള സർക്കാരുകളുമായി പ്രാഥമിക ചർച്ച നടത്തിയെന്നും ലയനത്തിൽ ഈ സംസ്ഥാനങ്ങൾക്ക് ഏറെ താൽപര്യമുണ്ടെന്നും അടുത്തിടെ കേന്ദ്ര റെയിൽവേ സഹ മന്ത്രി വി. സോമണ്ണ പറയുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മഹാരാഷ്ട്ര സർക്കാർ ഈ വിഷയത്തിൽ തീരുമാനം എടുക്കുമെന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ നീക്കമാണോയെന്നും സംശയം ഉയർത്തുന്നു. കൊങ്കൺ പാളങ്ങളിലൂടെ ഓടുന്ന ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടേതാണെങ്കിലും പാളങ്ങളുടെയും പാതയിലെ സ്റ്റേഷനുകളുടെയും അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തം കൊങ്കണ്‍ റെയിൽവേ കോർപറേഷനാണ്. ഇന്ത്യയുടെ റെയിൽവേ നിർമാണ സാങ്കേതിക വിദ്യയില്‍ മഹാദ്ഭുതം എന്നാണ്