മഹാരാഷ്ട്ര, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളുടെ പടിഞ്ഞാറൻ മേഖലകളിലൂടെ കൂകിപ്പാഞ്ഞെത്തുന്ന കൊങ്കൺ റെയിൽവേ നിലവിൽ ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക സോണായാണ് പരിഗണിക്കുന്നത്. എന്നാൽ അധികം വൈകാതെതന്നെ കൊങ്കൺ റെയിൽവേയെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കാനാണു നീക്കം. കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (കെആർസിഎൽ – കൊങ്കൺ റെയിൽവേ) എന്ന കമ്പനിയിൽ ഓഹരി പങ്കാളിത്തമുള്ള കർണാടക, ഗോവ, കേരള സർക്കാരുകളുമായി പ്രാഥമിക ചർച്ച നടത്തിയെന്നും ലയനത്തിൽ ഈ സംസ്ഥാനങ്ങൾക്ക് ഏറെ താൽപര്യമുണ്ടെന്നും അടുത്തിടെ കേന്ദ്ര റെയിൽവേ സഹ മന്ത്രി വി. സോമണ്ണ പറയുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മഹാരാഷ്ട്ര സർക്കാർ ഈ വിഷയത്തിൽ തീരുമാനം എടുക്കുമെന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ നീക്കമാണോയെന്നും സംശയം ഉയർത്തുന്നു. കൊങ്കൺ പാളങ്ങളിലൂടെ ഓടുന്ന ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടേതാണെങ്കിലും പാളങ്ങളുടെയും പാതയിലെ സ്റ്റേഷനുകളുടെയും അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തം കൊങ്കണ്‍ റെയിൽവേ കോർപറേഷനാണ്. ഇന്ത്യയുടെ റെയിൽവേ നിർമാണ സാങ്കേതിക വിദ്യയില്‍ മഹാദ്ഭുതം എന്നാണ്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com